Friday, August 2, 2013

ഒരു ചെറിയ നേരമ്പോക്ക്

ചുമ്മാ ഒരു നേരം പോക്കിനെഴുതിയതാ..
ഇതു നമ്മുടെ
"ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമണം" ഗാനത്തിന്‍റെ ഈണത്തിന് ഒപ്പിച്ചു വായിക്കുക.

.......................................................
.......................................................

ചോറു തിന്ന വയറില്‍നിന്നൂയര്‍ന്നുവന്ന കാഹളം
ഉരുണ്ടുരുണ്ട്‌ കുഴലിലൂടെ അരിച്ചരിച്ചു കയറവേ
അടക്കുവിന്‍ കൂട്ടരെ
മണം വരുന്ന വായുകള്‍
ആയിരങ്ങള്‍ മൂക്കുപൊത്തി ഓടിതള്ളതിരിക്കുവാന്‍...

തിന്നു തീര്‍ക്കുവാന്‍ നമുക്ക് ഏറെയുണ്ട് ഹോട്ടലില്‍
എന്നുകരുതി വലിച്ചുവാരി തിന്നുവാന്‍ ഒരുങ്ങവേ
അറിയൂ നിന്‍റെ വയറിനെ
പാവം മിണ്ടാപ്രാണിയായി
ഇതെല്ലാം ഏറ്റെടുത്തു കര്‍മ്മനിരതനായവന്‍

അള്‍സറും പൈല്‍സും മാത്രം നിന്‍റെ ബാക്കി സ്വത്തുകള്‍
ബാക്കി ഗ്യാസും ദേഹനക്കെടും ആയി പുറകെ എത്തിടും
എന്തിനാണു കൂട്ടരെ
വെറുതെയി പൊല്ലാപ്പുകള്‍
തിന്നാനായി ജീവിക്കാതെ ജീവിക്കാനായി തിന്നു നീ.